2012, ഡിസംബർ 28, വെള്ളിയാഴ്‌ച

കണ്ണുനീര്‍ ഒരു കണ്ണു

കണ്ണുനീര്‍ ഒരു കണ്ണു നീര്‍ തുള്ളി പൊട്ടി ചിതറിയിടുമ്പോള്‍ ...

ഒരു വാക് മിണ്ടുവാന്‍ നീ അടുത്തില്ലെങ്കില്‍ ...

ആയിരം വാക്കുകള്‍ക്ക് എന്തു സ്ഥാനം ...

ആരുമായിട്ടല്ലെങ്കിലും ..ആരൊക്കയോ എന്ന പോലെ ...

ഒരു മാത്ര മോഹം പൂവിടുമ്പോള്‍ ..

ജാലക കോണില്‍ നിന്‍ മുഖം മാത്രം ...

നേര്‍ത്ത ഹിമ കണങ്ങള്‍ നിന്‍ ജാലക ചില്ലില്‍ ചിത്ര മെഴുതുമ്പോള്‍ ..

നിലാവിന്‍ മായികാ തൂലികയായ്, വെന്‍ ചന്ദ്രലേഖ പുഞ്ചിരി തൂവി നില്‍ക്കുമ്പോള്‍ ..

നിന്‍ കാതില്‍ മൃതുല സ്പര്‍ശമായ് പറഞ്ഞു ഞാന്‍ ...ഇഷ്ട്ടം ..

അന്ന് നീതന്ന പൂക്കള്‍കെല്ലാം അനുരാഗത്തിന്‍ സ്വര്‍ണ ഭംഗി ...

ഇന്ന് ആ പൂകള്‍ വാടിയിട്ടും ,ഓര്‍മ്മകള്‍ മാത്രം വാടിയില്ല ..

ഇനി എന്‍റെ കാലൊച്ച കേട്ടിടുമ്പോള്‍ ...ആ വഴി ഒന്ന് നീ വന്നു നില്‍ക്കൂ .. ഒന്ന് കൂടി കണ്ടു ഞാന്‍ പോയിടാം ..

മേഘങ്ങള്‍ എന്നും

മേഘങ്ങള്‍ എന്നും എനിക്ക് ഹരമാണ്... തണുത്തു വിറച്ചിരിക്കുന്ന രാത്രി യാമങ്ങളില്‍ ഒരു പഞ്ഞിപ്പുതപ്പ് കണക്കെ പുണരുവാനും വിങ്ങുന്ന ഹൃത്തിന്‍ നോവിനാല്‍ പൊഴിഞ്ഞു വീഴുന്ന അശ്രു മണികളെ തഴുകുവാനായി ഇറ്റിറ്റു വീഴുന്ന മഴനീര്‍ തുള്ളികളെ സമ്മാനിക്കുവാനും നിഴലു പതിഞ്ഞ വീഥിയില്‍ മേഘ പാളികളിലൂടെ ഒളിഞ്ഞു നോക്കുന്ന നേര്‍ത്ത വെളിച്ചവും... ഹാ... ഭാരങ്ങളൊക്കെ ഇറക്കി വച്ചു ഒരു മേഘമായി മാറുവാനായിരുന്നെങ്കില്‍,..

ഏത് നിമിഷവും

ഏത് നിമിഷവും
പ്രണയത്തിലേക്ക് തെന്നിവീഴുമെന്ന്
നിശ്ചയമുണ്ടായിരുന്ന സൗഹൃദങ്ങള്‍ക്കിടയില്‍,
അഹംഭാവത്തിന്റെ മുള്‍വേലി
തീര്‍ക്കേണ്ടി വന്നതിന്‍റെആത്മനൊബ്ബരം
അക്ഷരങ്ങള്‍കെല്ലാംവീതിച്ചു നല്‍കിയിട്ടും
ഇനിയുമെത്രയോ ബാക്കി.........''

തൗഫീഖ് അമന്‍

എന്‍റെ മരണം

എന്‍റെ മരണം ഞാന്‍ നിനക്ക് സമ്മാനമായി നല്‍കാം,
ഓരോ യാത്രയുടെ അവസാനവും വിരസതയോടെ ഉള്ള നിന്‍റെ നെടുവീര്‍പ്പുകള്‍ കേട്ട് ഞാന്‍ മടുത്തിരിക്കുന്നു,
ഇനി ഞാന്‍ തനിയെ യാത്ര ചെയ്തു കൊള്ളാം,
അനന്ത വിഹായസിലെക്ക് പറന്നുയരുവാന്‍
നിന്‍റെ ചിറകുകള്‍ എനിക്ക് ആവശ്യമില്ല,
അതിനു എന്‍റെ സ്വപ്‌നങ്ങള്‍ തന്നെ ധാരാളം,
തിരക്കുകളുടെയും മുഷിപ്പുകളുടെയും ഈ ലോകത്ത് നിന്നും മൌനത്തിന്‍റെ താഴ്വരയിലേക്ക് ഞാന്‍ യാത്ര പോകുന്നു,
വിരസത നിറഞ്ഞ നിന്‍റെ ജീവിതത്തിനു വിരഹത്തെ കൂട്ട് നല്‍കി ഞാന്‍ പോകുന്നു,
നിനക്കായി ഉള്ള എന്‍റെ അവസാന സമ്മാനം,
എന്‍റെ മരണം....

ജസു ഷാന്‍

പൌര്‍ണ്ണമി

പൌര്‍ണ്ണമി


കിനാവുകള്‍ മറഞ്ഞൊരാ നിശകളില്‍
വെറുതെ നിനച്ചു ഞാന്‍ നിന്നെ ...
വെറുതെ നിനച്ചു ഞാന്‍ നിന്നെ ...
തിരികെ വരത്തോരാ ദിനങ്ങളെന്‍
മനതാരില്‍ വെറുതെ നിറഞ്ഞു നിന്നു
വെറുതെയെന്നറിഞ്ഞിട്ടും ..അരുതെന്നുപറഞ്ഞിട്ടും
എന്‍ മനം നിനക്കായ്‌ കൊതിച്ചു
എന്‍ മനസ്സില്‍ നിറഞ്ഞോരാശകളെല്ലാം
വെറുതെയെന്‍ മനസ്സില്‍ കോറിയിട്ട കാവ്യാമായി മാറി ..
പിന്നെ ഒരു കവിതയായി അതെന്നില്‍ നിറഞ്ഞൊഴുകി .
അറിയാതെ...അറിയാതെ....ഞാനറിയാതേ..
ആ കവിത നിന്‍ കാതിലോതുവാന്‍
ഞാനൊരു നേര്‍ത്ത കാറ്റിനെ കടമെടുത്തു ..
മാമലകള്‍ക്കപ്പുറം ...കടുകള്‍ക്കപ്പുറം ...
കടലുകള്‍ക്കപ്പുറം ..കരകള്‍ക്കുമപ്പുറം ...
ആ കാറ്റു നിന്നെ തേടിയെത്തി ...
ആ കാറ്റു നിന്നെ തേടിയെത്തി ...
അറിയുന്നുവോ നീ എന്‍ പ്രാണനില്‍ പിറന്ന കാവ്യം
കേള്‍ക്കുന്നുവോ നീ എന്‍ ഹൃദയതാളത്തില്‍ പിറന്ന കവിത
ആ കാറ്റിനൊപ്പം പോരുവാന്‍നേറെക്കോതിച്ചു ഞാന്‍ വൃഥാ .
ഒരു ജന്മമത്രയും ഞാനെഴുതിവെച്ചോരാ കാവ്യമെല്ലാം
നിന്നരുകില്‍ ഒരു കുഞ്ഞു തെന്നലായ് ...നേര്‍ത്ത തലോടലയ്
മഞ്ഞുതുള്ളിയായ് ..അടര്‍ന്നു വീഴുന്ന കണ്ണുനീര്‍ത്തുള്ളികളായി
നിന്‍ മുന്നില്‍ കാവ്യമായ് ചൊല്ലിത്തിര്‍ക്കുന്നു ഞാന്‍
നിന്‍ മുന്നില്‍ കവിതയായി ചൊല്ലിത്തിര്‍ക്കുന്നു ഞാന്‍ ..

ആശ ചന്ദ്രന്‍

ചെയ്തുകൂട്ടിയ

ഒന്നിച്ചു നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ക്ക ­ൊടുവില്‍ ,
ഒരു തുള്ളി കണ്ണിനീരുമാത്രം ­ ബാക്കിവച്ച്,
ചെയ്തുകൂട്ടിയ കുസൃതിത്തരങ്ങളു ­ം
ചെറിയ ചെറിയ സൌന്ദര്യപ്പിണക് ­കങ്ങളും
ഒടുവില്‍ നിനക്കൊരു ശല്യമായ് മാറിയ സ്ഥിതിക്ക്
ഇനിയൊരിക്കലും,
എനിക്ക് നിന്നോടുള്ള സ്നേഹത്തിനൊരു അര്‍ത്ഥവുമില്ല, ­ ആത്മാര്‍ത്ഥതയും ­.
ഇനിയും തുടരുന്നൊരീ വഴിയില്‍ നിനക്കൊരു ശല്യമായ് തുടരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില ­്ല.
തെറ്റുകുറ്റങ്ങള ­െല്ലാം എന്റേതുമാത്രമാക ­്കി ഞാന്‍ എന്റെ യാത്ര തുടരുന്നു.
തെറ്റുകളുടെ ഭാണ്ഡം പേറിയുള്ള ഈ യാത്രയില്‍ ഇനി ഞാന്‍ ഒറ്റയ്ക്ക്
ഒപ്പം നിയില്ല എന്നര്‍ത്ഥം.
കന്നീരില്‍ കുതിര്‍ന്നൊരു യാത്രാമൊഴിയോടെ ഞാന്‍ വിടവാങ്ങുന്നു

എന്ന്,
നിങ്ങളുടെ സ്വന്തം ( സ്വന്തമായിരുന്ന ­, അതാണു ശരി)

2012, ഡിസംബർ 8, ശനിയാഴ്‌ച

പ്രണയത്താല്‍ എഴുതിയ

ഹൃദയത്തിന്‍റെ താളുകളില്‍ പ്രണയത്താല്‍ എഴുതിയ മധുര സ്വപ്നങ്ങള്‍ ഒരുപക്ഷേ മറന്നേക്കാം. എന്നാല്‍ വിരഹത്താല്‍ എഴുതി ചേര്‍ക്കപ്പെട്ട വേദന കലര്‍ന്ന നിമിഷങ്ങള്‍ മറക്കാന്‍കഴിയില്ല ഒരിക്കലും. .

നിറഞ്ഞ മനസ്സോടെ

നിറഞ്ഞ മനസ്സോടെ ഒരു ജന്മം മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത സ്നേഹത്തോടെ
എന്‍റെ മനസ്സിന്‍റെ മടിത്തട്ടില്‍ ആര്‍ക്കും കൊടുക്കാതെ കാത്തു സൂക്ഷിച്ചിരുന്ന പനിനീര്‍ പുഷ്പം നിനക്കായ് ഞാന്‍ സമര്‍പ്പിക്കുന്നു..

തുലാവര്‍ഷ രാത്രികളും

തുലാവര്‍ഷ രാത്രികളും മഴപെയ്യുന്ന സായാഹ്നങ്ങളും എനിക്കിഷ്ടമാണ്...
കാരണം,
അസ്തമിക്കുന്ന സൂര്യനെ സാക്ഷിയാക്കി
പ്രിയപ്പെട്ടവരെ ഓര്‍ത്ത് കരയുമ്പോള്‍
ആരും കാണില്ലല്ലോ, ആരും തിരിച്ചറിയില്ലല്ലോ
എന്റെ കണ്ണുനീര്‍.........

ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാന്‍

ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാന്‍ നീ എനിക്കായ്‌ നല്‍കിയ മയില്‍പ്പീലി വര്‍ണ്ണങ്ങള്‍ക്ക് ഒരായിരം നന്ദി.. ഇത് ഞാന്‍ കാത്തു സൂക്ഷിക്കും എന്‍റെ മനസ്സിന്‍റെ പുസ്തകത്താളുകളിനുള്ളില്‍.. എന്നും എന്നെന്നും”

ആയിരം നിറമുള്ള

ആയിരം നിറമുള്ള നിന്‍റെ സ്വപ്നങ്ങള്‍ക്ക്
ഞാനൊരു തടസ്സം ആകുന്നില്ല..
തുടര്‍ന്നുള്ള നിന്‍റെ വീഥികളില്‍ ഒരിടത്തും,
തേങ്ങുന്ന ഹൃദയവുമായി ഞാന്‍ ഉണ്ടാകുകയുമില്ല..

ഹൃദയത്തില്‍

ഹൃദയത്തില്‍ സ്നേഹത്തിന്‍റെ ഇതള്‍ വിരിയിച്ച്..
മനസ്സില്‍ മോഹത്തിന്‍റെ തിരി തെളിയിച്ച്..
എന്നുള്ളിലേക്ക് വന്നതിന്..
സന്തോഷത്തിന്‍റെ ഒരായിരം
പൂച്ചെണ്ടുകള്‍ സമര്‍പ്പിക്കുന്നു ഞാന്‍..

കാത്തിരിക്കാനും,സ്വപ്നം കാണാനും,

കാത്തിരിക്കാനും,സ്വപ്നം കാണാനും,
കൊതിതീരെ സംസാരിക്കാനും,
കൈകോര്‍ത്തു പിടിച്ചു നടക്കാനും,
ഇഷ്ടങ്ങളെ ഇഷ്ടപ്പെടാനും,പങ്കു വെയ്ക്കാനും
ഒരാള്‍ കൂടെയുണ്ടാവുമ്പോള്‍ അറിയുന്നു
ജീവിതം എത്ര പ്രണയാര്‍ദ്രമാണെന്ന്. ഈ ജീവിതയാത്രയില്‍ നിന്നെ ലഭിച്ച ഞാന്‍
എത്ര ഭാഗ്യവാനാണെന്ന്..

എന്‍റെ സ്വപ്നങ്ങള്‍ക്ക്

എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറമായി നീ
അരികില്‍ അണഞ്ഞപ്പോഴും
എന്‍റെ മോഹങ്ങള്‍ക്ക് ചിറകായി നീ
നെഞ്ചോട് അടുത്തപ്പോഴും
അറിയാന്‍ കഴിഞ്ഞില്ല നീ എനിക്കാരെന്ന്‍, എന്തിനെന്ന്
വര്‍ണങ്ങളാല്‍ തീരത്ത ചിറകുമായി
നൂറായിരം സ്വപ്നങ്ങളും നെഞ്ചിലേറ്റി
പറക്കാന്‍ തുടിക്കുന്നതെന്‍ നെഞ്ചകം

ജീവിതത്തില്‍ എപ്പോഴോ

ജീവിതത്തില്‍ എപ്പോഴോ ആഗ്രഹിച്ചതായിരുന്നു ഇങ്ങനെ ഒരു നിമിഷം.... എന്‍റെ  കൈക്കുള്ളില്‍  നീ ഒതുങ്ങി നില്‍ക്കുന്ന സുരഭില നിമിഷം.... പ്രണയം ഒളിപ്പിച്ചു വച്ച നിന്റെ കണ്ണുകളും, മധുവൂറുന്ന നിന്റെ ചൊടികളുമെല്ലാം എന്‍റെ സ്വന്തമാകുന്ന നിമിഷം

മഞ്ഞും കുളിരും

മഞ്ഞും കുളിരും നക്ഷത്രങ്ങളും വര്‍ണ്ണ ദീപങ്ങളും വഴിത്താരയില്‍ നിറയുമ്പോള്‍ എന്‍ മഴത്തുള്ളിയെ മറക്കുന്നതെങ്ങന ­െ നീ ഈ ധീപങ്ങളെക്കാള്‍ ­ ഏറെ മനോഹരം ആയെ എന്നും എന്‍ മനസ്സില്‍ ഉണ്ടല്ലോ.

ഇലകളില്‍ എഴുതിയ

"ഇലകളില്‍ എഴുതിയ നിന്‍ പേര്
കാറ്റില്‍ പറന്നു അകന്നാലും ...
തീരത്ത് എഴുതിയ നിന്‍ പേര്
തിര വന്നു മായിച്ചാലും ......
എന്‍ ഹൃദയത്തില്‍ എഴുതിയ
നിന്റെ പേര് ഒരിക്കലും മായില്ല ....
എന്റെ ജീവന്‍ പോകുന്നതുവരെ ...

2012, ഡിസംബർ 7, വെള്ളിയാഴ്‌ച

നിന്‍റെ തുടുത്ത കണ്ണുകളില്‍ നിന്നും

നിന്‍റെ തുടുത്ത കണ്ണുകളില്‍ നിന്നും അടര്‍ന്നു വീണത്
ഒരു തുള്ളി രക്തം;
നിന്‍റെ വേദന, നിന്‍റെ ഹൃദയത്തിന്‍റെതുണ്ട്.
നിന്നെ മറക്കാതിരിക്കാന ്‍
എന്‍റെ നെറുകയില്‍ നിന്‍റെ ചുണ്ടുകള്‍;
എല്ലാം ഓര്‍മ്മകളാവാതിര ിക്കാന്‍

നിന്‍റെ വേദനയില്‍ ഞാന്‍ കുളിച്ചു കയറുന്നു.
നിന്‍റെ സത്യം മങ്ങാതിരിക്കാന് ‍
കടുത്ത വെയിലിന്‍റെ ഓരോ തുള്ളിയും
ഞാനോപ്പിയെടുക്ക ുന്നു.
ഉയര്‍ന്നു പറക്കുന്ന കാക്കയുടെ ചിറകുകളില്‍ നിന്ന്
ശക്തി ചോര്‍ന്നു പോകാതിരിക്കാന്‍
അതിനെ എയ്തു വീഴ്ത്തുന്നു.
ഇതെന്‍റെ സന്യാസം.

(നന്ദിത)

നിന്‍ സ്നേഹ മൊഴികളെ

നീയെന്ന പുണ്യത്തിന് നേരെ
മുഖം തിരിച്ചപ്പോഴും. ­.
നിന്‍ സ്നേഹ മൊഴികളെ
മൌനത്തിന്റെ ഇരുട്ടറയിലേക്കെ ­റിഞ്ഞു
തിരിഞ്ഞു നടന്നപ്പോഴും ..
അറിയുമായിരുന്നി ­ല്ല..

നിന്നെ ഓര്‍ത്തു ഒരിക്കല്‍ കരയെണ്ടി വരുമെന്ന്..
പിടയുന്ന നെഞ്ചിലെ എരിയുന്ന കനലുകളില്‍
വിരഹ ചിത്രങ്ങള്‍ കോറിയിടെണ്ടി വരുമെന്ന്...!!


Courtesy :സന പള്ളിപ്പുറം

ആഴങ്ങളുടെ ഗാഢതയിലേക്ക്

ആഴങ്ങളുടെ ഗാഢതയിലേക്ക്
നീ ചെത്തി മിനുക്കിയെടുത്ത ­
ഇടവഴിയാണ് എന്‍റെ കവിത...

മുനയൊടിഞ്ഞ എന്‍റെ വാക്കുകള്‍
നീ നീട്ടിയ കടലാസ്സില്‍ ആഴ്ന്നിറങ്ങി

തീയായിരുന്നു ചുറ്റിലും,
എരിഞ്ഞൊടുങ്ങുന് ­ന ജ്വാല,

അക്ഷരത്തെറ്റിന് ­റെ നാളം,
അതിരറ്റ പാതയിലേക്ക് പടര്‍ന്ന വെള്ളിവെളിച്ചം,
ശാന്തം!

കനലെരിയാത്ത വാക്കിന്‍റെ
ആഴപ്പരപ്പിലേക്ക ­്
നീ വിളക്കിച്ചേര്‍ത ­്തിയ
വന്യമായ ചിരിയാണ്
എന്‍റെ കവിത

മറന്നു പോയെന്നു

മറന്നു പോയെന്നു നീ വിചാരിച്ചെങ്കില ് തെറ്റ് പറ്റിയത് നിനക്കായിരുന്നു ഒരു വാക്കിനാല് മറന്നു പോകുമായിരുന്ന ഒരിഷ്ടമായിരുന്ന ോ നമ്മുടേത് കാലം ഒരിക്കലും നമുക്ക് വേണ്ടി കത്ത്നില്ക്കില് ല പക്ഷെ ഒരു കാലത്തിനും മായ്ക്കാനാവില്ല എനിക്ക്നിന്നോടുള്ള ഇഷ്ടം .............

'തനിയേ മാഞ്ഞു

'തനിയേ മാഞ്ഞു
തനിമകളെല്ലാം മാറ്റിവെച്ചുകൊണ ­്ട്,
ഇനിയുള്ള വഴികളില്,
എന്നെ തിരയാതെ,
എന്റെ ഓര്മ്മകളെ
കോര്ത്ത് അണിയാതെ....

വഴിവിളക്കുകളായ് ­ എന്റെ
കണ്ണുകള് നിനക്കു
വഴികാട്ടും, നീയറിയാതെ......
എന്റെ ശ്വാസമിടിപ്പുകള ­്
നിലയ്ക്കുംവരെ.. ­....
നമ്മുടെ കിനാക്കളെല്ലാം
നെഞ്ചില് നിറച്ച്
ഒരു സൂര്യനായ്,
എരിയുന്ന മനസ്സുമായ്
ഞാന് മറയാം.....
എന് ചന്ദ്രബിംബമേ,
അഴകിന് നിലാവേ,
നമ്മുക്കായ് മാല്യം ഒരുക്കി,
അ പുലരി കാത്തിരിക്കുന്ന
കാലം, നിനക്കായൊരു
കുങ്കുമചെപ്പുമാ ­യ് ഞാന്
വരും...... നിന്
നിറുകയില് ചാര്ത്താന്....
നിന്നെയെന് മാറോട് ചേര്ക്കാന്....' ­'

വിരഹത്തിനാഴം അളക്കുവനാവില്ലെ

വേര്‍പാടിന്റെ വേദന ..

വിടപറയാന്‍ വെമ്പുന്ന ഹൃദയത്തിന്‍ വേദന
ഒരു വാക്കില്‍ ചൊല്ലുവാന്‍ ആകുമെങ്കില്‍
ഒരു വാക്കിലെന്നുടെ വേദന നിന്നെ ഞാന്‍
അറിയിച്ചു യാത്രയായീടും


സഖീ
വിരഹത്തിനാഴം അളക്കുവനാവില്ലെ -
ന്നരിയുന്നു ഞാന്‍ എന്‍റെ പ്രീയതോഴീ
അളക്കുവാനയെങ്കി ലെന്‍ വേദനയിന്‍
ആഴം നീ അറിഞ്ഞീടുമതു നിശ്ചയം
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ ഒരു കുമിള പോലെ
പാറി കളിച്ചു നശിച്ചീടുന്നു
ആശകളെല്ലാം മരവിച്ചു ഞാന്‍ ഇന്ന്
ഏകാന്തതയിന്‍ വിഷാദ രൂപം

ഒരേ മണ്ണുകൊണ്ട്

ഒരേ മണ്ണുകൊണ്ട്
നീയും ഞാനും സൃഷ്ടിക്കപ്പെട് ­ടു
പ്രാണന്‍ കിട്ടിയനാള്‍ മുതല്‍
നമ്മുടെ രക്തം ഒരു കൊച്ചരുവിപോലെ
ഒന്നിച്ചൊഴുകി"
സംശുദ്ധമായ പ്രണയത്തിനു ഒരിന്ദ്രജാലവുമി ­ല്ല .ഞാന്‍ പ്രണയത്തിന്‍റെ രക്തസാക്ഷിയാണ്.ബോധിതണുപ്പില്‍ ­,നീലവെളിച്ചം തളര്‍ന്നുറങ്ങുന ­്ന രാവുകളില്‍,ഒരിക ­്കലും നടന്നുതീര്‍ന്നി ­ട്ടില്ലാത്തനാട്ടിടവഴികളില് ­‍ എല്ലായിടത്തും ഞാന്‍ പ്രണയമനുഭവിച്ചി ­ട്ടുണ്ട്. പ്രണയം നിലനിര്‍ത്താന്‍ ­ ഒറ്റവഴിയെയുള്ളൂ ­ പ്രണയിക്കുക.
"പെണ്ണോരുത്തിക് ­ക് മിന്നുകെട്ടാത്ത
കണ്ണു പൊട്ടിയ കാമമാണിന്നു ഞാന്‍"

(എ അയ്യപ്പന്‍)

മഞ്ഞു തുള്ളിയേ.

അഴകേറും മാരിവില്ലിലും,
കുളിരാല് പൊഴിയും മഴയിലും, ഞാനുണ്ടായിരുന്ന ­ു.....
എന്റെ പ്രണയമുണ്ടായിരു ­ന്നു..
അതിശയമായിരുന്ന ദേവതേ,
പുലരികളെ പാടിയുണര്ത്തും
മഞ്ഞു തുള്ളിയേ...
എന്തിനു നീയെന്നില്
നിന്നു മറയ്ക്കുന്നു നിന് മുഖം,
അറിയാതെ നിന് മൃദു
കരങ്ങളാല്, കുടപോല്...
എങ്കിലും എന്
സ്നേഹമഴ, തോരാതെ നിന്നില്
ചൊരിയും,
നീയറിയാതെ...... ­.
നിനക്കായ്...... ­.
എന്നും കുളിരോടെ...
ഈണങ്ങളോടെ.

എവിടെ നോക്കിയാലും പ്രണയം

പ്രണയം, ഇവിടെ അത് വസന്തം പോലെയാണ്.
എവിടെ നോക്കിയാലും പ്രണയം. എനിക്കും ഉണ്ടായിരുന്നു പ്രണയം.... സന്തം പോലെ പക്ഷെ ഒരിക്കല് മാത്രമായ വസന്തം... പിന്നീടു എപ്പോഴോ പെയ്ത മഴയുടെ ഒഴുക്കില് ഞാന് പെട്ടുപോയി....
അകന്നുപോയ വസന്തത്തെ തിരിച്ചുപിടിക്ക ­ ാന്
ആകില്ലെന്ന സത്യത്തോടെ ഞാന് ഇപ്പ്പോഴും അതെ
ഒഴുക്കില് എവിടെക്കോ, ഒഴുകികൊണ്ടേ ഇരിക്കുന്നു.

നിന്‍റെ ഓര്‍മ്മക്ക്

നിന്‍റെ ഓര്‍മ്മക്ക്

വിജനമാമൊരീ ഇടവഴിയില്‍ ഞാന്‍ തനിയെ ദൂരെ നടന്നു പോയീടുംപോള്‍
എന്‍ ഓര്‍മ്മകളില്‍ നിറയുന്നു നിന്‍ മുഖം നിറയെ സ്വപ്നങള്‍ വിരിഞ്ഞ സൗഹൃദം
നനുത്ത ശിശിരവും വിടര്‍ന്ന വസന്തവും നമ്മുക്കു ചുറ്റും കടന്നു വന്നു പൊയ്.......
ഇടയിലെപ്പ

ൊഴൊ പ്രണയകാലവും കവിത പൊലെ നാം തമ്മില്‍ പറഞ്ഞതും
കതിരുവീശിയ പാടമൊന്നതില്‍ പാട്ടുമൂളി നാം മഴ നനഞ്ഞതും
ഉള്ളില്‍ തൊന്നുന്ന കുഞ്ഞു കുസൃതികള്‍ തമ്മില്‍ മെല്ലെ പറഞ്ഞു തീര്‍ത്തതും
പിന്നെ എപ്പൊഴൊ കുഞ്ഞുപരിഭവം മഞ്ഞുതുള്ളി പൊല്‍ മെല്ലെ അലിഞ്ഞതും
നിറയെ സ്വപ്നങ്ഗള്‍ പൊഴിയും നിരത്തിന്‍റെ ഇടവഴികളില്‍ പലരുംപിരിഞ്ഞു പൊയ്
അവരിലൊന്നായി നാമും പിരിഞ്ഞുപൊയ്
വെറുതെ നല്ലൊരു ഒഴിവുകാലത്തിനായ്.........
തിരികെ വന്നെന്‍റെ അരികില്‍ നിന്നു നീ
വിറയലൊടെ എന്‍ ചെവിയില്‍ മന്ത്രിച്ചു
വിട പറയുന്ന നേരമെന്തിനീ പ്രണയമെന്നുമീ സൗഹൃദം മതി...........
പ്രണയമെന്നതു മിഴിനിറക്കുന്ന കദന കഥയെന്നറിഞ്ഞു പിന്നെ ഞാന്‍.........
പല ദിനത്തിലെ കണ്ടുമുട്ടലിന്‍ സ്മരണ മെല്ലെ പൊടിഞ്ഞെന്‍ മിഴികളില്‍ ........
നിറയെ സ്നേഹം പകര്‍ന്നു നല്‍കിയ
പ്രിയ സുഹ്രുത്തെ നിനക്കു മംഗളം

ഒരു നീര്‍ക്കനല്‍ പോല്‍...

"ഒരു നീര്‍ക്കനല്‍ പോല്‍..."

"ഒരു നീര്‍ക്കനല്‍ പോല്‍,മനസ്സിന്റ ­െചെപ്പില്‍,,
സ്നേഹം വിങ്ങുകയായ്...
പിരിയുകയായ് വിരലുകള്‍,,
ചേര്‍ത്ത് നടന്നൊരീ തീരത്ത്,മൂകമായ് ­...

തിരകളാം തീര്‍ത്ഥം മെല്ലെയിറ്റിച്ച ­ു,,
ഈറനാക്കിയൊരീ കറുകനാമ്പും,,
മെല്ലെയാത്മാവിന ­ു മൊഴിയേകുമീ,,
പകലും മൂകമായ്...
ഇനി വരികയില്ലിനിയീ സന്ധ്യകളില്‍,,
തളിരിടും അരളിപ്പൂക്കളായ് ­,,
എങ്കിലും കാണ്മു നാം,,
സാന്ധ്യ താരകം പോല്‍..."

( ശ്രീജിത്ത്‌ )

കാഴ്ചകള്‍ ഒന്നുമില്

കാഴ്ചകള്‍ ഒന്നുമില്ല

പുതിയ കാഴ്ചകള്‍ ഒന്നുമില്ലെന്ന് കണ്ണുകള്‍.
നരച്ച ആകാശം,
അതിലെവിടെയോ വിളറിച്ചിരിച്ച് ,
കിഴവനെപ്പോലെ,
നര വീണ മിഴികളാല്‍ ഭൂമിയെ തിരഞ്ഞ്, സൂര്യന്‍.
സ്വന്തമായി ശ്വസിക്കാനാവാതെ വീര്‍പ്പുമുട്ടി,
ചുട്ടുപൊള്ളി, ഭൂമി,
മജ്ജ തുളഞ്ഞിറങ്ങിയ കുഴല്കളുമായി

മരണാസന്നയായി ആശുപത്രിക്കിടക്കയില്‍;
ഊറ്റിയെടുത്ത ജീവജലം വിറ്റ്
മതിയോടെ മദിച്ച മനുഷ്യന്റെ തടവില്‍.
നിറമില്ലാത്ത ഇലകളുമായി
അനാഥരെ പോല്‍ മരപ്രേതങ്ങള്‍
കണക്കുപുസ്തകം വരച്ചൊരുക്കിയ വഴികളില്‍
സമയനിഷ്ടയോടെ ഇറ്റുന്ന
അമൃത കണങ്ങള്‍ കാത്ത്.
ചൂടില്‍ നിന്ന് ചൂടിലേക്ക്
ചൂടും കൊണ്ടോടുന്ന
അനുസരണയില്ലാത്ത തന്തോന്നിക്കാറ്റ് .
ശീതീകരണ യന്ത്രങ്ങളില്‍ ചേക്കേറി,‍
ഒട്ടും ആവശ്യമില്ലാത്ത ചിറകുകളും തൂക്കി,
പാടാനും പറക്കാനുമാവാതെ
ഉഷ്ണത്തിന് അടയിരിക്കുന്ന പറവകള്‍
ഭൂമിയെ തൊടാത്ത സൂര്യനെ നോക്കാത്ത
ഇലകള്‍ തലോടാത്ത കുളിര്‍ കാറ്റ്കൊള്ളാത്ത
കിളിനാദം കേള്‍കാത്ത കുറെ യന്ത്ര മനുഷ്യര്‍
ശകടങ്ങളില്‍ നിന്നു ശകടങ്ങളിലെക്ക്.
പുതിയ കാഴ്ചകള്‍ ഒന്നുമില്ലെന്ന് കണ്ണുകള്‍.

By, k.madhvikutty (മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

നിനക്കായ്‌ മാത്രം വിടരുന്ന പുഞ്ചിരി

നീ കാരണം ഇന്നെന്റെ ലോകം വലുതാണ്‌..
അവിടെ നിറയെ സ്വപ്നങ്ങളാണ്..
നീ കാരണം ഇന്നെന്റെ ഹൃദയത്തില്‍ പ്രണയമുണ്ട്
നിന്നോടുള്ള പരിശുദ്ധ പ്രണയം..
നീ കാരണം ഇന്നെന്റെ മുഖത്ത് പുഞ്ചിരിയുണ്ട്
നിനക്കായ്‌ മാത്രം വിടരുന്ന പുഞ്ചിരി.♥.!!

നിരാശകളായ് പെയ്തൊഴിഞ്ഞൂ

ഒരു പുഷ്പമായ് നീ കടന്നു വന്നു
എന്നില്‍ സ്നേഹത്തിന്‍ അലയൊലികള്‍ വിടര്‍ത്തി
ഒരായിരം വര്‍ണ്ണങ്ങള്‍ ചാര്‍ത്തി എന്നില്‍
മോഹങ്ങള്‍ തളിരിട്ടു എന്‍ മനസ്സില്‍
വെറുതെ..മോഹിച്ച ­ു ഞാന്‍
എല്ലാം വ്യര്‍ത്ഥമായിരു ­ന്നു എന്നറിയാന്‍ വൈകി...
ആശകള്‍ നിരാശകളായ് പെയ്തൊഴിഞ്ഞൂ..
ആവേശം കെട്ടടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം
ഒളിച്ചീടട്ടെ ശൂന്യമാനസ്സോടെ
മുഖമൊളിപ്പിച്ചീ ­ടട്ടെ നിന്‍ നിഴലില്‍.
വേദനകള്‍ മാത്രം ഏല്‍ക്കാന്‍
എന്‍ ജീവിതം ഇനിയും ബാക്കി.......

ഒരു മഞ്ഞുതുള്ളിയി എന്നും നീ


ഓര്‍മ്മകള്‍ തോരാത്ത മഴയായി പെയ്തിറങ്ങുമ്പോ­ള്‍ ഓര്‍ക്കുമോ ഈ ചെറു മഴത്തുള്ളിയെ ?

എന്‍ ഹൃദയത്തിലെ പനിനീര്‍പൂവില്‍ ­ ഒരു മഞ്ഞുതുള്ളിയി എന്നും നീ മാത്രം.........­.....

എന്നില്‍ പെയ്യാതെ നിറഞ്ഞ മുകിലെ .. എന്നില്‍ വിരിയാതെ നിന്ന പൂവേ ..

എന്നില്
‍ തഴുകാതെ പോയ കാറ്റേ .. നിങ്ങള്‍ കണ്ടുവോ ...എന്നില്‍ തഴുകി തലോടാതെ പോയ എന്‍.....

ബന്ധങ്ങളീ വിധം

കാലമൊരജ്ഞാത കാമുകന്‍
ജീവിതമൊ പ്രിയ കാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരിപുണരും വലിച്ചെറിയും
ആകാശ പൂവാടി തീര്‍ത്തു തരും പിന്നെ
അതിനുള്ളില്‍ അരക്കില്ലം പണിഞ്ഞു തരും
അനുരാഗ ശിശുക്കളെയാ വീട്ടില്‍ വളര്‍ത്തും
അവസാനം ദുഖത്തിന്‍ അഗ്നിയിലെരിക്കും
കഷ്ടം....സ്വപ്നങ്ങളീ വിധം
കാണാത്ത സ്വര്‍ഗങ്ങള്‍ കാട്ടിത്തരും പിന്നെ
കനക വിമാനത്തില്‍ കൊണ്ടു പോകും
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടു ചെന്നിറക്കും
കഷ്ടം...ബന്ധങ്ങളീ വിധം

ഒരു പുഷ്പമായ്

ഒരു പുഷ്പമായ് നീ കടന്നു വന്നു
എന്നില്‍ സ്നേഹത്തിന്‍ അലയൊലികള്‍ വിടര്‍ത്തി
ഒരായിരം വര്‍ണ്ണങ്ങള്‍ ചാര്‍ത്തി എന്നില്‍
മോഹങ്ങള്‍ തളിരിട്ടു എന്‍ മനസ്സില്‍
വെറുതെ..മോഹിച്ച ­ു ഞാന്‍
എല്ലാം വ്യര്‍ത്ഥമായിരു ­ന്നു എന്നറിയാന്‍ വൈകി...
ആശകള്‍ നിരാശകളായ് പെയ്തൊഴിഞ്ഞൂ..
ആവേശം കെട്ടടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം
ഒളിച്ചീടട്ടെ ശൂന്യമാനസ്സോടെ
മുഖമൊളിപ്പിച്ചീ ­ടട്ടെ നിന്‍ നിഴലില്‍.
വേദനകള്‍ മാത്രം ഏല്‍ക്കാന്‍
എന്‍ ജീവിതം ഇനിയും ബാക്കി........